പീഡനശ്രമം ചെറുത്ത്ഒച്ച വച്ച എട്ടുവയസ്സുകാരിയെ സൈനികന് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ട്രെയിന്‍ വേഗത കുറവായതിനാല്‍ പെണ്‍കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ലോനന്ദിന് സമീപമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗോവ-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമുക്തഭടനായ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ യാത്ര ചെയ്ത കുട്ടിക്ക് എതിരെയാണ് ക്രൂരമായ പീഡനശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ഉപഹാർ എന്ന സൈനികനെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
സംഭവദിവസം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം. പുലര്‍ച്ചെ നല്ല ഉറക്കത്തിലായിരുന്ന കുട്ടിയെ ഉപഹാര്‍ എടുത്ത് ടോയ്ലറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി ഒച്ചവെക്കുകയും ശ്രമം ചെറുക്കുകയും ചെ്യതു. ഇതോടെ ടോയ്ലറ്റില് നിന്ന് പുറത്ത്കൊണ്ടുവന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിക്കേറ്റ കുട്ടി തന്നെയാണ് പീഡനശ്രമത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ഇങ്ങനെ അധികം വേഗത ഇല്ലാത്തതിനാൽ പെൺകുട്ടി പരിക്കുകളോടെരക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നായി നാനൂറോളം പോലീസുകാർ ട്രെയിനിൽ കയറി നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ്എത്തുമ്പോൾ കുട്ടി തങ്ങളോടൊപ്പം ഉണ്ട് എന്ന ധാരണയിൽ ഉറങ്ങുകയായിരുന്നു കുടുംബം.