8വാഷിങ്ങ്ടണ്‍: മുസ്‌ലിം പുരുഷന്‍മാര്‍ക്ക് അമുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അപമാനിക്കാനും അല്ലാഹ് അനുവാദം നല്‍കിയിട്ടുണ്ടെന്ന വാദവുമായി വനിതാ മുസ്‌ലിം പ്രൊഫസര്‍. ഈജിപ്തിലെ കെയ്‌റോയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയിലെ സുവാദ് സാലെ എന്ന പ്രൊഫസറാണ് ഒരു ടെലിവിഷന്‍ ചാനലില്‍ ഈ പ്രസ്താവന നടത്തിയത്.
സ്ത്രീകളെ അടിമകളാക്കി ലൈംഗിക ബന്ധം നടത്താന്‍ മുസ്‌ലിം പുഷന്‍മാര്‍ക്ക് അല്ലാഹ് അനുവാദം നല്‍കിയിട്ടുണ്ടെന്നും ഇത് നിയമാനുസൃതമാണെന്നും ഇവര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞുഇസ്രായേല്‍ പോലുള്ള ശത്രുക്കളുമായി ‘നിയമപരമായ യുദ്ധം’ നടക്കുമ്പോള്‍ മാത്രമേ അവരുടെ സ്ത്രീകളെ അടിമകളാക്കുകയും ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാവൂ എന്നും വനിതാ പ്രൊഫസര്‍ നിര്‍ദേശിക്കുന്നു. അത്‌കൊണ്ടു തന്നെ ഇസ്രായേലി വനിതകളെ അടിമകളാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും വളരെ സ്വീകാര്യമായിട്ടുള്ളതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നും ഇവർ പറയുന്നു. ലൈവ് ലീക്ക് ഇത് വീഡിയോ ആയി പുറത്ത് വിട്ടിട്ടുള്ളതായി ഇന്‍ക്വിസിറ്റര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാനല്‍ അഭിമുഖം വൈറല്‍ ആയ ശേഷം മുസ്‌ലിം വിഭാഗത്തിലുള്‍പ്പെട്ടവരുള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വനിതാ പ്രൊഫസര്‍ ഇസ്‌ലാമിനെ സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് നിരവധി ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്.
താൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !