ഇടുക്കി: ഇടമലക്കുടിയില്‍ നരബലി നടന്നതായി പരാതി. ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ ബലി കൊടുത്തുവെന്ന പരാതിയുമായി സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തി. പരാതിയുമായി മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്താനും ജാതകദോഷം തീര്‍ക്കാനുമായാണ് പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ബലി നല്‍കിയതെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിലാണ് മൂന്ന് നരബലിയും നടന്നിരിക്കുന്നതെന്നും ഡിജിപി, കേന്ദ്രശിശുക്ഷേമവകുപ്പ്, ബാലവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ട് മാസം മുന്‍പ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടമലക്കുടിയില്‍ എത്തിയപ്പോഴാണ് നരബലി നടന്ന കാര്യം തങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതെന്നും ഇവരുടെ പരാതിയിലുണ്ട്. പരാതിയെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഡി.ജി.പി ലോക്നാഥ് ബെഹറ ഉത്തരവിട്ടുണ്ട്. ഈ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേന്ദ്ര-സംസ്ഥാന രഹസ്യന്വേഷണ ഏജന്‍സികളും സ്വന്തം നിലയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി.
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com