ഹമാസിന്റെ വ്യാമോഹങ്ങളാണ് ഇസ്രായേല്‍-ഫലസ്തീൻ ചർച്ചകള്‍ വഴിമുട്ടാനുള്ള കാരണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. അമേരിക്കയുടെ നിർദേശ പ്രകാരം പ്രശ്നം പരിഹരിക്കാനായി ഇസ്രായേല്‍ പ്രതിനിധികളെ അയച്ചിരുന്നു. ഇതുസംബന്ധിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സന്ധി സംഭാഷണങ്ങളില്‍ നിന്നും തങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് ആയിരക്കണക്കിന് കൊലപാതികളെ വിട്ടയക്കണമെന്ന ഹമാസിന്റെ ആവശ്യം വ്യാമോഹം മാത്രമാണെന്ന് നെതന്യാഹു പറഞ്ഞു. ചർച്ചയില്‍ ഇസ്രായേലിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയും അവർക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. പക്ഷേ ഇസ്രായേലിന്റെ നിലപാടില്‍ നിന്നും മില്ലിമീറ്റർ അല്ല നാനോമീറ്റർ പോലും പിന്മാറില്ലെന്ന് ചർച്ചയില്‍ അറിയിച്ചതായും നെതന്യാഹു പറഞ്ഞു.
കൊലപാതികളെ വിട്ടയക്കണമെന്നത് ഹമാസിന്റെ വ്യാമോഹം; നെതന്യാഹു
RELATED ARTICLES