തിരുവനന്തപുരം നെടുമങ്ങാട് ആണ്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി.വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്. പ്രതി ആര്യനാട് സ്വദേശി അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്. വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അരുണ്‍ സൂര്യഗായത്രിയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. വീട്ടില്‍ കയറിയായിരുന്നു അതിക്രമം. 15 ലധികം തവണയാണ് പെണ്‍കുട്ടിയെ അരുണ്‍ കുത്തിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പ്രദേശവാസികളാണ് പിടികൂടി പോലീസിന് കൈമാറിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.