ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിൽ ഇന്ത്യക്ക് അനുകൂലമായി വിധി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഒരു മില്യണ്‍ യൂറോയാണ് നൈസാം 1948ല്‍ ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചത്. ഇന്ന് അതിന്റെ മൂല്യം ഏകദേശം 35 മില്യണ്‍ യൂറോ ആയാണ് നിശ്ചയിച്ചത്.70 വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ നൈസാമിന്റെ നിലവിലെ പിന്‍ഗാമി ഇന്ത്യക്ക് അനുകൂലമായതോടെയാണ് കേസില്‍ ഇന്ത്യ വിജയിച്ചത്.
അന്നത്തെ ലണ്ടനിലെ പാക് ഹൈ കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്. ഇതിന്റെ അവകാശ തര്‍ക്കത്തിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതിനെ തുടര്‍ന്നുള്ള ഇന്ത്യയും നൈസാമിന്റെ പിന്തുടര്‍ച്ചക്കാരുമാണ് പാകിസ്ഥാനെതിരായ കേസിലെ കക്ഷികള്‍.