കമ്പനികളും മറ്റും വ്യക്തിവിവരങ്ങൾ
ദുരുപയോഗിച്ചാൽ തടവു ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വ്യക്തികളുടെ വിവരങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്താൽ ഗുരുതരമെങ്കിൽ 15 കോടി രൂപ അല്ലെങ്കിൽ ആഗോള വാർഷിക വിറ്റുവരവിന്റെ 4% ആവും പിഴ.
ഡേറ്റ സംരക്ഷണ ബിൽ സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിലെ പല നിർദേശങ്ങൾക്കെതിരെയും എതിർപ്പുയർന്നു. അതും പരിഗണിച്ച ശേഷമാണു പുതിയ ബിൽ തയാറാക്കിയത്.