കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി പിടിയിലായി. വള്ളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു, തിരൂർ പുല്ലൂണി സ്വേദശി സുധീഷ് എന്നിവരാണ് അറ്സറ്റിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെ അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയും കോടതി റിമാൻറ് ചെയ്തു. നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും കുത്തിയെന്നാണ് മൊഴി. നാലംഗ സംഘത്തിലെ രണ്ടുപേരാണ് കൊല നടത്തിയത്. ഒട്ടനവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പൊലീസ് അന്വേഷിച്ചു വരുന്നയാളാണ് ബാബു .ആര്‍.എസ്.എസ്, സിപിഐഎം സംഘര്‍ഷ മേഖലയായ പുല്ലൂണിയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനികളാണ് കൊലനടത്തിയ സംഘമെന്ന് തെളിഞ്ഞിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: