മുൻ ധനമന്ത്രി പി ചിദംബരത്തെ ഓഗസ്റ്റ് 26 വരെ കസ്റ്റഡിയില്‍ വെക്കാമെന്ന് സുപ്രീം കോടതി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അതേസമയം ചിദംബരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നിത്യേന 30 മിനുട്ട് വരെ അദ്ദേഹത്തെ കാണാന്‍ അനുവാദമുണ്ട്.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്തിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം ചിദംബരത്തിന്റെ മെഡിക്കല്‍ ടെസ്റ്റ് നിയമപ്രകാരം നടക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ മറ്റ് പണമിടപാടുകളെ കുറിച്ചും കടലാസ് കമ്പനികളെ കുറിച്ചും സിബിഐ വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം കേസില്‍ ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും, തെളിവ് നശിപ്പിക്കുന്നതിന് അത് കാരണമാകുമെന്ന ശക്തമായ വാദമാണ് സിബിഐ കോടതിയില്‍ ഉന്നയിച്ചത്.