കോയമ്പത്തൂർ ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു.
ഈച്ചനാരി ടോള്‍ഗേറ്റിന് സമീപം ചെട്ടിപാളയം ഭാഗത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയും കേരള രജിസ്‌ട്രേഷനിലുള്ള കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിങ്കപ്പൂരില്‍ സ്ഥിരതാമസക്കാരനായ വിപിന്‍ദാസിനെയും കുടുംബത്തെയും യാത്രയയക്കുവാന്‍ കോയമ്ബത്തൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സംഘം.
പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.