പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികൾ വാളയാറില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മരിച്ച രണ്ടു കുട്ടികളും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. മരണത്തിന് മുമ്പുള്ള മണിക്കൂറില്‍ പീഡനം നടന്നിട്ടില്ലെങ്കിലും മുമ്പ് പലതവണ പീഡനം നടന്നതായാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എഎസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു.
പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9)യെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊലപാതകമാണെന്ന് സംശയിക്കുന്ന കൃതികയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ശരണ്യ. ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള കുട്ടിയാണ് കൃതിക. സഹോദരിയുടെ മരണസമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായി കഴിഞ്ഞ ദിവസം മരിച്ച ശരണ്യ മൊഴി നല്‍കിയിരുന്നു.
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: