വയനാട്ടിലെ യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പോലീസ് പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാവരും പോലീസ് കസ്റ്റഡിയിലാണ്. കല്‍പ്പറ്റയിലെ യത്തിംഖാനയിലെ ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു വരുന്നതായാണ് പോലീസ് കരുതുന്നത്. വിദ്യാര്‍ഥിനികളെ കൌണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
യത്തീംഖാനയ്ക്ക് സമീപമുള്ള കടയിലെ ആളുകളാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഓര്‍ഫനേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് ശേഷം പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമായി ഓര്‍ഫനേജിലേക്ക് പോവാറുണ്ട്. ഈ സമയങ്ങളിലാണ് പെണ്‍കുട്ടികളെ ഭീഷണിപെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടികളെ ഇങ്ങനെ പീഡിപ്പിച്ചു വരികയായിരുന്നു.
ആദ്യം കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച പ്രതികള്‍ പിന്നീട് അശ്ലീല വീഡിയോകള്‍ കാട്ടിയും പീഡനം തുടരുകയായിരുന്നുവെന്നാണ് വിവരം. 15 വയസ്സിന് താഴെ മാത്രമാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പ്രായം. ഇവര്‍ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം. കടയില്‍ നിന്ന് കുട്ടികള്‍ ഇറങ്ങി വരുന്നത് കണ്ട് വിവരം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് യത്തീംഖാന ഭാരവാഹികള്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞയുടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: