മൂന്നാര്‍: പൊമ്പളൈ ഒരുമൈ നേതാവ് ഗോമതിക്കു നേരെ ആക്രമണം. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ദേവികുളം ഫാക്ടറി ഡിവിഷനില്‍വച്ചാണ് സ്ത്രീകളടങ്ങുന്ന സംഘം ഗോമതിയെ മര്‍ദ്ദിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് എസ്റ്റേറ്റിലെ തൊഴിലാളികളെ നേരില്‍ക്കണ്ട് നന്ദി പറയുന്നതിനിടയിൽ മൂന്നുസ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ഗോമതിയെ ആക്രമിക്കുകയായിരുന്നു. മുടിക്കുത്തിനുപിടിച്ച് വലിച്ചുതാഴെയിട്ട് മുഖത്തും ശരീരത്തും മർദിച്ചു. ഇവര്‍ എത്തിയ വാഹനത്തിന്റെ ഗ്ലൂസ്സുകളും സംഘം അടിച്ചുതകര്‍ത്തു. ഒപ്പമുണ്ടായിരുന്നവരാണ് ഗോമതിയെ രക്ഷപ്പെടുത്തി ദേവികുളം സ്റ്റേഷനിലെത്തിച്ചത്. ഗോമതിയെ ദേവികുളം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പിൽ വിജയിച്ച പൊമ്പളൈ ഒരുമൈ നേതാവ് ഗോമതിക്കുനേരെ ആക്രമണം
RELATED ARTICLES