ഇന്ന് രാവിലെ ഗോവയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതിനു പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ വിമാനദുരന്തം നേരിയ വ്യത്യാസത്തില്‍ വഴിമാറി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുണ്ടായ ആശയ വിനിമയത്തിലെ പ്രശ്നമാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. മുഖാമുഖം വന്ന വിമാനങ്ങള്‍ പെട്ടെന്ന് വേഗം നിയന്ത്രിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നതാണ് ആശങ്ക പടര്‍ത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. സ്പൈസ് ജെറ്റ് വിമാനം ലക്നൗവില്‍നിന്നും വന്ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയും ഇന്‍ഡിഗോ വിമാനം പറന്നുയരാന്‍ ശ്രമിക്കുകയുമായിരുന്നു.
ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: