തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ നടി ധന്യാമേരി വര്‍ഗ്ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റില്‍. താരത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അമ്പതിലേറെ ആളുകള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി. കോടിക്കണക്കിന് രൂപയാണ് ഈ രീതിയില്‍ തട്ടിയെടുത്തത്.
തിരുവനന്തപുരത്ത് സാംസണ്‍ ആന്‍ഡ് സണ്‍സ് ബിള്‍ഡേഴ്‌സ് ആന്‍ഡ് ഡെവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ഇതില്‍ ചലച്ചിത്ര നടന്‍ കൂടിയായ ജോണാണ് ധന്യാമേരി വര്‍ഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയില്‍പ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികളാണ് ലഭിച്ചത്. പരാതികള്‍ പൊലീസ് ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്റാണ് ഇന്നലെ ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തത്. ജോണിനും സാമിനും വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: