തിരുവനന്തപുരം: മകനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതുകാട്ടി ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും വി എസ് പറഞ്ഞു. മകൻ വി.എ.അരുൺകുമാർ അഴിമതി നടത്തിയെന്ന വിജിലൻസ് കണ്ടെത്തലിനെക്കുറിച്ചാണ് വിഎസിന്റെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ഏതു തരത്തിലുമുള്ള എന്തന്വേഷണവും നടത്തിക്കോട്ടെ. തനിക്ക് അതില്‍ ഒരു ഭയപ്പാടുമില്ല. 2001 ല്‍ കയര്‍ഫെഡ് എം.ഡി സ്ഥാനം ഒഴിഞ്ഞ ശേഷം പതിനഞ്ച് കൊല്ലത്തിനിടയില്‍ മുഖ്യമന്ത്രിമാരായിരുന്ന ഏ കെ ആന്‍്റണിയും ഉമ്മന്‍ചാണ്ടിയും പല തവണ അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടത്തെിയ കേസാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍്റെ തൊട്ടു തലേന്നാള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടത്തൊന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, അഴിമതിക്കു കുപ്രസിദ്ധി നേടിയ ഒരു ഡിവൈഎസ്പിയുടെ പേരില്‍ റിപ്പോര്‍ട്ടാക്കി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കുത്തിപ്പൊക്കി ക്കൊണ്ടുവന്നിരി ക്കുക യാണ്. ഇത് ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും വി എസ് പറഞ്ഞു.
അതേസമയം, വിജിലൻസ് കണ്ടെത്തൽ നിഷേധിച്ച അരുൺകുമാർ കയർഫെഡ് എംഡി അയിരിക്കെ അഴിമതി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. വിജിലൻസ് കണ്ടെത്തലിനെകുറിച്ച് അറിയില്ലെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
അഴിമതിയെ കുറിച്ചു വിവിധ ഏജൻസികള്‍ അന്വേഷിച്ചതാണ്. അവരാരും അഴിമതി കണ്ടെത്തിയില്ല. തിരഞ്ഞെടുപ്പു കാലത്തു വിവരം പുറത്തു വന്നത് എങ്ങനെയെന്നും അരുൺകുമാർ ചോദിച്ചു.