ചെരുപ്പ് കടിച്ചു പൊളിച്ചു എന്നാരോപിച്ച് നായയെ ബൈക്കിനു പിന്നിൽ കിലോമീറ്ററുകളോളം കെട്ടിവലിച്ച യുവാക്കൾ അറസ്റ്റിൽ. മംഗലാപുരത്ത് മേരിഹിൽ ആണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അറസ്റ്റിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, കർണാടക പകർച്ചവ്യാധി നിയമം 2020 എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചെരിപ്പ് കടിച്ചു മുറിച്ചു എന്നാരോപിച്ചാണ് നായയോട് യുവാക്കൾ ക്രൂരത കാട്ടിയത്. ബൈക്കിനു പിന്നിൽ കയർകൊണ്ട് കെട്ടിയ ശേഷം ഒരു കിലോമീറ്ററോളം നായയേ റോഡിലൂടെ വലിച്ചു കൊണ്ട് പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതോടെ വിവരമറിഞ്ഞ് പൊലീസ് കേസ് എടുക്കുകയായിരുന്നു
റോഡിലൂടെ വലിച്ചിഴച്ചതുമൂലം നായയുടെ കൈകളിലും കാലുകളിലും പരിക്കുണ്ട്. അതിനുശേഷം ശേഷം കാണാതായ നായ്ക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.