തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും ചാനൽ അഭിമുഖത്തിൽ മേനക പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ചെന്നിത്തലയുടെ പരാമർശം.
സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാൻ മേനകക്ക് ആരാണ് അധികാരം നല്‍കിയതെന്നു ചെന്നിത്തല ചോദിച്ചു. തെരുവുനായകള്‍ മനുഷ്യരെ കൊല്ലുന്ന സ്ഥിതി അതീവഗുരുതരമാണ്. കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ അടിയന്തര നോട്ടീസ് നിയമസഭ പരിഗണിച്ചിരുന്നില്ല. നാളെ പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിച്ചേക്കും.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: