മദ്യലഹരിയില്‍ സുള്ള്യ ടൗണില്‍ പരാക്രമം നടത്തിയ കാസര്‍ഗോട്ടെ മജിസ്‌ട്രേറ്റിനെതിരേ പോലീസ് കേസ്. കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൊല്ലം സ്വദേശി ഉണ്ണികൃഷ്‌ണനെ (42)തിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ മജിസ്‌ട്രേറ്റ് ഓട്ടോഡ്രൈവര്‍മാരുമായി സംഘര്‍ഷമുണ്ടാക്കി. വിവരമറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി ഇദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ അടക്കമുള്ളവരോട് പരാക്രമം കാണിക്കുകയും പോലീസുദ്യോഗസ്‌ഥനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതോടെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ആശുപത്രിയില്‍വെച്ചും പരാക്രമം കാട്ടിയതായും പറയുന്നു. സംഭവം നടന്നയുടനെ പോലീസ് കാസര്‍ഗോഡ് പോലീസുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സുള്ള്യയിലെ ഗസ്‌റ്റ്‌ഹൗസില്‍ പാര്‍പ്പിക്കുകയും അഡീ. പോലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ എത്തുകയും ചെയ്‌തു. പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയി. ഓട്ടേ ഡ്രൈവര്‍മാര്‍ ആളറിയാതെ മജിസ്‌ട്രേറ്റിനെ മര്‍ദിച്ചെന്നും സൂചനയുണ്ട്.
ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: