ആലപ്പുഴ: വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം. തൃക്കുന്നപ്പുഴ ക്ഷേത്രത്തിനു സമീപം കടമുറിക്കുള്ളില്‍ വൃദ്ധനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ തെങ്ങമം സ്വദേശി സുകുമാരന്‍ (42) ആണ് അറസ്‌റ്റിലായത്. വ്യാഴാഴ്‌ച രാവിലെ എട്ടോടെ വയനാട്ടിലെ വെണ്ണിയോട്‌നിന്നാണ് ഇയാള്‍ അറസ്‌റ്റിലായത്. ഒകേ്‌ടാബര്‍ 20-ന് പുലര്‍ച്ചെ നാലോടെ ചെട്ടികുളങ്ങര തട്ടക്കാട്ട് തെക്കേതില്‍ ശിവശങ്കരന്റെ (നിലാണ്ടന്‍-60) മൃതദേഹമാണ് കടമുറിക്കുള്ളിലെ മണ്‍കൂനയ്‌ക്കുള്ളില്‍നിന്നു കണ്ടെത്തിയത്. ആലപ്പുഴ എസ്.പി: അക്‌ബര്‍, ഡിവൈ.എസ്.പി: രാജേഷ്, സി.ഐ: ബിനു ശ്രീധര്‍ ,എസ്.ഐ: നിസാമുദ്ദീന്‍, എ.എസ്.ഐ: രഘുനാഥ്, സിവില്‍ പോലീസുകാരായ വിഷ്‌ണു, വിശാല്‍, മണിക്കുട്ടന്‍, എബി എന്നിവരുള്‍പ്പെട്ട അനേ്വഷസംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
സംഭവത്തിന്റെ തലേദിവസം രാത്രി ശിവശങ്കരനും സുകുമാരനും ഒരുമിച്ചു മദ്യപിച്ചു. ഇതിനിടെ ശമ്പളം സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സുകുമാരന്‍ ശിവശങ്കരനെ മര്‍ദിക്കുകയും ചെയ്‌തു. മര്‍ദനത്തേത്തുടര്‍ന്ന് ശിവശങ്കരന്‍ കൊല്ലപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മുരുകന്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചതിനേത്തുടര്‍ന്നാണ് പോലീസ് എത്തിയത്. അപ്പോഴേക്കും സുകുമാരന്‍ രക്ഷപ്പെട്ടിരുന്നു. കൊലയ്‌ക്കുശേഷം പ്രതി വലിയ അഴീക്കല്‍, ഓച്ചിറ വഴി കോഴിക്കോട്ടേക്കു കടക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതി മൊബൈല്‍ ഉപയോഗിക്കുകയോ കുടുംബാംഗങ്ങളടക്കം ആരുമായും ബന്ധം പുലര്‍ത്തുകയോ ചെയ്‌തിരുന്നില്ല എന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പീന്നീട് പല സ്‌ഥലങ്ങളിലും പല തൊഴിലുകളുമായി ഇയാള്‍ കഴിഞ്ഞുകൂടുകയായിരുന്നു. പ്രതിയുടെ ചിത്രം ഉപയോഗിച്ച്, രഹസ്യമായി വിവരം ശേഖരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പോലീസ് സ്വീകരിച്ചത്. ജില്ലയ്‌ക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച പോലിസ് സംഘം പലയിടങ്ങളിലായി ക്യാമ്പ് ചെയ്‌താണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാഹി, കര്‍ണാടക അതിര്‍ത്തി, വയനാട്, കാസര്‍ഗോഡ്, കോഴിക്കോട്, ബൈലകുപ്പ എന്നീ സ്‌ഥലങ്ങളില്‍ ദിവസങ്ങളോളം അന്വേഷണം നടത്തിയിരുന്നു. രണ്ടുദിവസം മുന്‍പ് ഹരിപ്പാട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വയനാട്ടില്‍ ഇയാളെ കണ്ടത്തുകയും കഴിഞ്ഞദിവസം രാവിലെ റോഡിലൂടെ നടന്നുപോകുന്ന വഴി പോലീസ് പിടികൂടുകയുമായിരുന്നു.
അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: