തൃപ്പൂണിത്തുറ: ഹിൽപാലസ് സന്ദർശിക്കാനെത്തിയ പെൺകുട്ടിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പട്ടണക്കാട് സ്വദേശി രാജേഷ്, എടയ്ക്കാട്ടുവയൽ സ്വദേശി അനീഷ് എന്നിവരാണു പ്രതികൾ. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഒളിവിൽ പോയി. സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ അറസ്റ്റിനു വഴങ്ങിയത്. പെൺകുട്ടിയുടെയും യുവാവിന്റെയും ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇതു വീട്ടുകാർക്കു കൈമാറുമെന്നും ഭീഷണിപ്പെടുത്തി ഇവർ നാലായിരം രൂപ തട്ടിയെടുത്തെന്നാണു പരാതി.
എടിഎം കാർഡ് ഉപയോഗിച്ചു പെൺകുട്ടി പണം പിൻവലിച്ചതിന്റെ മൊബൈൽ ഫോൺ സന്ദേശം ബാങ്കിൽ നിന്നു പിതാവിന്റെ ഫോണിൽ ലഭിച്ചതാണു സംഭവം പുറത്തറിയാൻ കാരണം. പണം പിൻവലിച്ചതിന്റെ കാരണം പെൺകുട്ടിയെ വിളിച്ച് അന്വേഷിച്ചതോടെ അന്നു പെൺകുട്ടി വീട്ടിലേക്കു മടങ്ങിയില്ല. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നു പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്സെടുക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെതൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം
പേരിന്റെ ആദ്യാക്ഷരം പറയും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യ സ്വഭാവങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: