കണ്ണൂര്‍: തനിക്ക് ഒരു കൃത്രിമ കൈയ്യും അഞ്ചു ബീഡിയും വേണമെന്നാവശ്യപ്പെട്ട്
സൗമ്യ വധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ ഡിജിപിക്ക് നിവേദനം നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ഒറ്റകൈയാണ് സൗമ്യ കൊല്ലപ്പെട്ട സമയത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളിലൊന്ന്. ഒരു കൈ മാത്രമുള്ള തനിക്ക് കൃത്രിമ കൈ വേണമെന്നാണ് ആവശ്യം. ബീഡി വലിക്കുന്ന ശീലമുള്ള താൻ ഇത് കിട്ടാതെ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ജയില്‍ കാന്റീനില്‍ നിന്ന് ദിവസേന അഞ്ചു ബീഡി ലഭിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ജയില്‍ ഉപദേശക സമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍ കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്. തീവണ്ടി യാത്രയില്‍ സൗമ്യയെ പുറത്തേയ്ക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തിയതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: