ചതിയുടെയും കുടിലതകളുടെയും കൂടാരമാണ് സിനിമ മേഖല. നടിമാർ അവിടെ പലരാൽ ചൂഷണം ചെയ്യപ്പെടുന്നതൊന്നും ഒരു വാർത്തയേ അല്ല. സിനിമയ്ക്കുള്ളില്‍ നടിമാരെ വളയ്ക്കാന്‍ സംവിധായകര്‍ പ്രയോഗിക്കാറുള്ള ‘കാസ്റ്റിംഗ് കൗച്ച്’ സിനിമയിലെ മിക്കവർക്കും പരിചിതമാണ്. എന്നാൽ, സിനിമാ ആരാധകരില്‍ ചിലര്‍ക്കെങ്കിലും അഞ്ജതയുണ്ടാകും. സിനിമയ്ക്കിടയില്‍ തിരക്കഥാ ചര്‍ച്ചയെന്നും മുറിയിലേക്ക് വിളിച്ചു വരുത്തുകയും തുടങ്ങും മുമ്പ് സ്‌ക്രീന്‍ ടെസ്റ്റ് എന്നുമൊക്കെ പറഞ്ഞ് നടിമാരെ ലൈംഗികമായി ഉപയോഗിക്കാനുള്ള ചതിക്കുഴിയാണിത്. അധികം സിനിമാ താരങ്ങളും പറയാന്‍ മടിക്കുന്ന ഇക്കാര്യം തുറന്നു പറയാന്‍ താരേ സമീന്‍ പര്‍ സിനിമാതാരം ടിസ്‌ക്കാ ചോപ്രയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ബോളിവുഡിലെ ഒരു സീനിയര്‍ സംവിധായകന്‍ തന്നെ തിരക്കഥാ ചര്‍ച്ച എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയതും അതില്‍ നിന്നും വളരെ വിദഗ്ദ്ധമായി രക്ഷപ്പെട്ടതും താരം തുറന്ന് പറഞ്ഞ സ്‌റ്റോറി ടെല്ലര്‍ വീഡിയോയിലൂടെയാണ് താരം പറയുന്നത്.
ഈ തുറന്നു പറച്ചിലിൽ സംവിധായകനെ റെപ്‌റ്റൈല്‍ എന്നതിന്റെ ചുരുക്കമായ ആര്‍പി എന്ന് വിളിക്കാനാണ് നടിക്കിഷ്ടം. 20 ാം വയസ്സില്‍ ആദ്യ സിനിമയില്‍ അഭിനയിച്ച ശേഷം പടമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ പ്രശസ്തനും സീനിയറുമായ ഒരു സംവിധായകന്റെ ക്ഷണം വരുന്നു. തന്റെ പുതിയ ബിഗ്ബഡ്ജറ്റ് സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം. പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ ഹീലുള്ള ചെരിപ്പട്ട് നടക്കണം, മാനിക്യൂര്‍ ചെയ്യണം മുടി സ്പാ ചെയ്യണം തുടങ്ങിയവയായിരുന്നു നിര്‍ദേശം. ഷൂട്ടിംഗിനിടയില്‍ നടിയുടെ മേല്‍ സംവിധായകന്‍ വാത്സല്യവും സ്‌നേഹവും ഇഷ്ടവുമെല്ലാം പ്രകടിപ്പിക്കുന്നു. ടിസ്‌ക്കയെ സുന്ദരിയായിരിക്കാന്‍ സംവിധായകന്‍ ബദ്ധശ്രദ്ധനായിരിക്കുകയും മേക്ക്പ്പ് അസിസ്റ്റന്റിനോട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുകയും ചെയ്തു.
പിന്നീട് സിനിമ വിദേശ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറി. സംവിധായകന്റെ മുറിയോട് ചേര്‍ന്നാണ് ടിസ്‌ക്കയുടെ മുറി അറേഞ്ച് ചെയ്തിരുന്നത്. ഒരു രാത്രി എല്ലാവരും കൂടി പുറത്ത് കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. ഇതിനിടെ നായികയെ തിരക്കഥാ ചര്‍ച്ചയ്ക്ക് സംവിധായകന്‍ വിളിച്ചു. സംവിധായകന്റെ കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് മുന്‍ കാല നടിമാര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ ടിസ്‌ക്കയ്ക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായി. അവര്‍ നല്‍കിയ വിവരം അനുസരിച്ച് തിരക്കഥാ ചര്‍ച്ചയാണ് പ്രധാന കോഡ്. സംഗതിക്ക് വഴങ്ങിയില്ലെങ്കില്‍ സംവിധായകന്‍ ഇന്ത്യയിലേക്ക് പറിച്ചെറിയും എന്ന കാര്യം ഉറപ്പ്. ഒടുവില്‍ രാത്രിയായപ്പോള്‍ ടിസ്‌ക്ക പോകുക തന്നെ ചെയ്തു.
ഒരു വലിയ ബൊക്കെയും കുറേ ചോക്‌ളേറ്റുമായി മുറിയിലെത്തിയ ടിസ്‌ക്ക സുന്ദരനായി റെഡിയായി നില്‍ക്കുകയായിരുന്ന സംവിധായകനെ ഞെട്ടിച്ച് ആദ്യമൊരു തകര്‍പ്പന്‍ ആലിംഗനം തന്നെ നല്‍കി. സംവിധായകന്‍ തിരക്കഥാ ചര്‍ച്ചയ്ക്കായി തയ്യാറെടുപ്പ് നടത്തുമ്പോള്‍ മുറിയിലേക്ക് ആദ്യഫോണ്‍കോള്‍. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ സംവിധായകന്റെ മകന്റേതായിരുന്നു. ടിസ്‌ക്കയെ ഉടന്‍ വിടണം പുറത്ത് പോകാന്‍ എല്ലാവരും താഴെ നില്‍ക്കുകയാണെന്ന് നിര്‍ദേശം. താനിപ്പോള്‍ ആര്‍പിയുടെ മുറിയില്‍ തിരക്കഥാ ചര്‍ച്ചയില്‍ ആണെന്നും പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് വരാമെന്നും പറഞ്ഞു. കൂട്ടത്തില്‍ എത്രനേരം ഉണ്ടാകും സാര്‍ എന്ന് സംവിധായകനോട് ഫോണിലൂടെ മകന്‍ കേള്‍ക്കും വിധത്തില്‍ ഒരു ചോദ്യവും. സംവിധായകന്‍ തകര്‍ന്ന് പോയെന്നു പ്രത്യേകം പറയേണ്ടല്ലോ. ഈ രീതിയില്‍ അനേകം തവണ ഫോണ്‍ ശബ്ദിച്ചതോടെ സംവിധായകന് ടിസ്‌കയെ പറഞ്ഞയയ്‌ക്കേണ്ടി വന്നു.
ടിസ്‌ക്ക കാട്ടിയ ബുദ്ധിയാണ് അവർക്ക് രക്ഷയായത്. കാസ്റ്റിംഗ് കൗച്ചില്‍ നിന്നും രക്ഷപ്പെടാന്‍ സംവിധായകന്‍ തിരക്കഥാ ചര്‍ച്ചയ്ക്ക് വിളിച്ച രാത്രിയില്‍ തനിക്കുള്ള കോളുകള്‍ സംവിധായകന്റെ മുറിയിലേക്ക് കണക്ട് ചെയ്തുകൊള്ളാന്‍ താരം നിര്‍ദേശിക്കുകയായിരുന്നത്രേ.എന്തായാലും ടിസ്‌ക്കയുടെ ബുദ്ധിയേറ്റു. ഈ തന്ത്രം പ്രയോഗിച്ചതുകൊണ്ടാണ് തനിക്ക് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായതെന്നും പിന്നെ ചിത്രീകരണം തീരുന്നത് വരെ ഈ സംവിധായകനെ കൊണ്ട് ഒരു ശല്യവുമുണ്ടായില്ല എന്നും ടിസ്ക പറയുന്നു. ഇപ്പോള്‍ കുറേ പെണ്‍കുട്ടികള്‍ കാസ്റ്റിങ് കൗച്ചില്‍ നിന്നു രക്ഷപ്പെടുന്നുണ്ടെന്ന് ടിസക് പറയുന്നു. കാരണം ചില കാസ്റ്റിങ് ഡയറക്ടര്‍മാരെങ്കിലും സ്വവര്‍ഗലൈംഗികതയില്‍ താത്പര്യമുള്ളവരായതുകൊണ്ടാണ് എന്നും അവർ പറയുന്നു.
ഒന്നുകിൽ പണം തിരികെ തരിക; അല്ലെങ്കിൽ ഭാര്യയെ….. ഭർത്താവിന്റെ കൂട്ടുകാരൻ പറഞ്ഞതിങ്ങനെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: