തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈ പോലീസ്. നയൻതാര നായികയായി എത്തിയ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെയാണ് ആരോപണം. ചിത്രം ലവ് ജിഹാദിന് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് ഹിന്ദു ഐടി സെല്‍ എന്ന സംഘടനയാണ് മുംബൈയില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മുംബൈ എല്‍ടി മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. ചിത്രത്തിലെ നായകകഥാപാത്രമായ ജയ് ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് പറയുന്നുണ്ടെന്നും ഇത് മതവികാരം വൃണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്ബ് സ്‌കാര്‍ഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം.
ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായിട്ടാണ് നയൻതാര ചിത്രത്തില്‍ എത്തുന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകള്‍ ആയതിനാല്‍, നോണ്‍-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാൻ അന്നപൂരണിയെന്ന നായിക കഥാപാത്രം ബുദ്ധിമുട്ടുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. പാചകം ചെയ്യുന്നതിന് മുമ്ബ് നിസ്‌കരിക്കുമ്ബോള്‍ തന്റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളേജിലെ ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെല്‍ ആരോപിക്കുന്നു.