അബദ്ധത്തിൽ ഫ്ളാറ്റിലെ വൈഫൈ ഷെയർ ചെയ്ത യുവാവിന് സംഭവിച്ച ദുരന്തം മലയാളികൾ അടക്കം എല്ലാ പ്രവാസികളും ശ്രദ്ധ വയ്ക്കെണ്ട വിഷയമാണ്. റിയാദിൽ ജോലിചെയ്തിരുന്ന മലയാളി യുവാവിനെ അശ്ളീല വീഡിയോ ഷെയർ ചെയതിന്റെ പേരിൽ കഴിഞ്ഞ ഒരു മാസം മുമ്പ് ആണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. .ഇന്റർനെറ്റ് കണക്ഷൻ എടുത്ത് ഫ്ലാറ്റിൽ വൈ ഫൈ ഷെയർ ചെയ്തിരുന്ന ഇദ്ദേഹം പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ആണ് കാര്യം അറിയുന്നത് .വൈ ഫൈ ഉപയോഗിച്ച് മറ്റാരോ വ്യാജ ഫേസ് ബുക്ക് അകൗണ്ട് വഴി വീഡിയോ ഷെയർ ചെയ്തത് . യുവാവിന്റെ ഫേസ് ബുക്ക് പേജിലായിരുന്നില്ല ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിരുന്നത് . എന്നാൽ, ഇന്റർ നെറ്റ് കണക്ഷൻ ഇദ്ദേഹത്തിന്റെ ഇഖാമ (താമസാനുമതി രേഖ ) നമ്പറിലായിരുന്നു എടുത്തിരുന്നത്.
സ്പോൺസർ ഇടപെടാതിരുന്നതും അറബി ഭാഷാപരിജ്ഞാനം ഇല്ലാത്തതുമാണ് ഇദ്ദേഹത്തെ ജയിലിൽ എത്തിച്ചത് .ഫേസ് ബുക്കിൽ പ്രായ പൂർത്തിയാക്കാത്ത കുട്ടികളുടെ അശ്ളീല വീഡിയോ അപ്ലോഡ് ചെയ്തതും ഷെയർ ചെയ്തതിനുമാണ് ഇദ്ദേഹത്തെ ജയിലയിലാക്കിയത് വ്യജ ഫേസ് ബുക്ക് ഐഡിയാണ് ഉപയോഗിക്കുന്നതെങ്കിലും പോലീസിന്റെ പിടി വീഴും.
ഇവിടെ നിന്നും മലയാളിയെ റിയാദിലെ മലസ് ജയിലിലേക്ക് മാറ്റുകയായിരുന്നു .അവിടെ നിന്നും തർഹീലിലേക്ക് ( നാടുകടത്തൽ കേന്ദ്രം ) മാറ്റാനുള്ള നീക്കത്തിനിടെയാണ് ഈ വിഷയം സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത് .ഇവർ സ്പോൺസറുമായി ആശയവിനിമയം നടത്തിയാണ് മോചനം സാധ്യമാക്കിയത് . ഇതോടെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പോലീസ് നിരീക്ഷണത്തിലാണ് .തീവ്രവാദം ,മതനിന്ദ ,അശ്ളീലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നത് .ഇത്തരം ചിത്രങ്ങളും വീഡിയോകളും ,വാർത്തകളും പ്രചരിപ്പിക്കുന്നതും,ഷെയർ ചെയ്യുന്നതും അതത് രാജ്യങ്ങളുടെ നിയമ പരുധിക്കുള്ളിൽ ആയിരിക്കണമെന്ന് സാമൂഹിക പ്രവർത്തകരും ചുണ്ടി കാണിക്കുന്നു
കോടതിയിൽ മലയാളം പരിഭാഷകന്റെ സഹായത്തോടെ നിരപരാധിത്വം തെളിയിച്ചതിന്റെ പേരിലാണ് ഇദ്ദേഹത്തിന് ജയിൽ മോചനം സാധ്യമായത് .സമാനമായ കേസിൽ നേരത്തെ ഒരു ബീഹാർ സ്വദേശിയും അറസ്റ്റിലായിരുന്നു .പിന്നീട് സാമൂഹിക പ്രവർത്തകരുടെയും സ്പോൺസറുടെയും ഇടപെടലിൽ നിരപരാധിത്വം തെളിയിച്ചു ഇദ്ദേഹവും ജയിൽ മോചിതനാവുകയായിരുന്നു.
സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: