റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി യുവാക്കളുടെ വെടിയേറ്റു മലയാളി മരിച്ചു. ആലംകോട് ചെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (40) ആണു കൊല്ലപ്പെട്ടത്. റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജിലെ തന്റെ ഭക്ഷണശാലയില്‍ വെച്ചാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി സൗദി സമയം 12.30 നായിരുന്നു സംഭവം. ഭക്ഷണശേഷം ബില്‍ തുക നല്‍കുന്നതു സംബന്ധിച്ചു സൗദി സ്വദേശികളുമായി തര്‍ക്കമുണ്ടായെന്നും വീട്ടിലേക്കു മടങ്ങിയ സംഘം തോക്കുമായി തിരിച്ചെത്തി നസീറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണു ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീബിയുടെയും മകനാണ്. സീനയാണ് ഭാര്യ. മുഹമ്മദ് ആഷിക്, നസ്‌റ നസീര്‍, നസറി എന്നിവര്‍ മക്കള്‍.
നസീറിന്റെ നാട്ടുകാരായ നാലു മലയാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇവരെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷമായിരുന്നു ആക്രമണം. സൗദി പൊലീസ് നടപടി സ്വീകരിച്ചെന്നും ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയയെന്നും ബന്ധുക്കള്‍ പറയുന്നു. കബറടക്കം സൗദിയില്‍.
കൊഹ്ലിക്കും അഫ്രീദിക്കും വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന് പറഞ്ഞ പാകിസ്താന്‍ മോഡല്‍ വെടിയേറ്റു മരിച്ചു
കിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: