കിളിമാനൂർ∙ പുരുഷനെ വെട്ടിമുറിച്ചു കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില്‍ മണികണ്ഠന്‍ എന്ന യതിരാജാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മണികണ്ഠന്റെ വീട്ടിൽ കഴിഞ്ഞ അഞ്ചു വർഷമായി താമസിക്കുന്ന ജോലിക്കാരനായ പാലക്കുന്ന് കോളനി സ്വദേശി രവി (55)യുടെ മൃതദേഹമാണെന്നു പൊലീസ് പറഞ്ഞു. മണികണ്ഠന്റെ ഭാര്യ മകളോടൊപ്പം തിരുവനന്തപുരത്താണ്. മകൻ കാസർകോട്ട് ഉദ്യോഗസ്ഥനാണ്. വർഷങ്ങൾക്കു മുൻപു ജോലിക്കാരനായി എത്തിയ രവി ഈ വീട്ടിലാണു താമസം. മറ്റിടങ്ങളിലും ജോലിക്കു പോകാറുണ്ടെന്നു സ്ഥലവാസികൾ പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മണികണ്ഠന്റെ വീട്ടുവളപ്പിലെ കിണറ്റിലാണു പലഭാഗങ്ങളായി മുറിക്കപ്പെട്ട പുരുഷഉടൽ കണ്ടെത്തിയത്. കണ്ടെത്തിയ ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴുത്തിനു താഴോട്ടും അരയ്ക്കു മുകളിലോട്ടുമുള്ള ഭാഗമാണു കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഉഴുന്നുവിള വീട്ടിൽ എത്തിയ അയൽവാസി വീടിനു സമീപം രക്തം കണ്ടെത്തിയതിനെ തുടർന്നു വിവരം വാർഡ് മെംബർ സജിയോടു പറയുകയും അദ്ദേഹം പൊലീസിൽ അറിയിക്കുകയുമായിരുന്നു. വീട്ടിലെ ഹാളിൽ നടത്തിയ പരിശോധനയിൽ ടിവിയിലും ഭിത്തിയിലും ഫോട്ടോകളിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടതായി പൊലീസ് പറഞ്ഞു. രക്തം പുരണ്ട കോടാലിയും കണ്ടെത്തി. തലയും കാലുകളും പോലീസ് നടത്തിയ വിശദമായ തിരച്ചിലില്‍ പിന്നീട് കണ്ടെടുത്തു.
കെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: