തളിപ്പറമ്പ് : എസ്.ഐയുടെ പതിനഞ്ചു വയസുള്ള മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയ 2 എസ്.ഐമാരുടെ മക്കള്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കി. ക്യാമ്പിലെ ഒരു എസ്.ഐയുടെ പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളും മറ്റൊരു എസ്.ഐയുടെ മകനായ പതിനഞ്ചുകാരനുമാണ് പ്രതികള്‍. സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ പെണ്‍കുട്ടി കുളിക്കുന്നത് മൂന്ന് പേരും ഒളിഞ്ഞുനോക്കുകയും ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കെ.എ.പി. കമാണ്ടന്റിന് പരാതി നല്‍കിയിരുന്നു. പരാതി സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റക്കാരായ കുട്ടികളും കുടുംബവും താമസിച്ചിരുന്ന രണ്ട് ക്വാര്‍ട്ടേഴ്‌സും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് െചെല്‍ഡ് െലെനിന് പരാതി നല്‍കുകയായിരുന്നു. ചെല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സി.ഐ: കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.
ഇതിനിടെ, വെള്ളരിക്കുണ്ടില്‍ നടന്ന മറ്റൊരു പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ െലെംഗികമായി ഉപദ്രവിച്ച ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ അഞ്ചുവര്‍ഷമായി സഹോദരിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവിനെ കൊന്നക്കാട് ടൗണില്‍നിന്ന് അറസ്റ്റു ചെയ്തു. ബളാല്‍ പഞ്ചായത്തിലെ മാലോത്തിനടുത്താണു സംഭവം. ശല്യം സഹിക്കാനാവാതെ വന്നതോടെയാണു പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചത്. സുരക്ഷയ്ക്കായി പെണ്‍കുട്ടിയെ പാലക്കാട് കാരക്കുറിശിയിലെ ഒരു സ്ഥാപനത്തിലേക്കു മാറ്റി. ഇവിടെ വെച്ച് കലശലായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്.
പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: