കുഴിമറ്റം നിവാസികളെ ഭീതിയിലാഴ്ത്തിയ ആ ഭീകരജീവിയെ ഒടുവിൽ പിടികൂടി. മറ്റാരുമല്ല, സാക്ഷാൽ കാട്ടുപൂച്ച ! പട്ടാപ്പകൽ കോഴികളെ പിടിക്കാനിറങ്ങിയ 4 കാട്ടുപൂച്ചകളെ ഇന്നലെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൈലാടുംപാറയ്ക്കു സമീപം പുരയിടത്തിലാണ് കാട്ടുപൂച്ചകളെ കണ്ടെത്തിയത്. കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടതു നാലു കാട്ടു പൂച്ചകളെയാണ്. ഇവയുടെ പിന്നാലെ ഓടിയ നാട്ടുകാര്‍ കൂട്ടത്തില്‍ ചെറിയതിനെ അടിച്ചു. അടിയേറ്റ് നിലത്തുവീണ കാട്ടുപൂച്ചയെ പിന്നാലെ എത്തിയവര്‍ ചേര്‍ന്നു തല്ലിക്കൊന്നു. ഇതിനിടെ മറ്റു കാട്ടുപൂച്ചകള്‍ രക്ഷപ്പെട്ടു. തല്ലിക്കൊന്ന കാട്ടുപൂച്ചയെ നാട്ടുകാര്‍ ചേര്‍ന്നു സമീപത്തെ മരത്തില്‍ കെട്ടിയിട്ടു. ഒരു മാസമായി പനച്ചിക്കാട് മേഖലയെ ഭീതിയിലാക്കിയ കാട്ടുപൂച്ചയെയാണ് ഇന്നലെ കണ്ടെത്തിയത്. വാലുപറമ്പില്‍ ഗോപിയുടെ വീട്ടിലെ ആടുകളെ ജൂണ്‍ രണ്ടിനു അജ്‌ഞാതജീവി കടിച്ചു കൊന്നതോടെയാണു ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. ഗോപിയുടെ ഒമ്പതു ആടുകളില്‍ ഏഴെണ്ണമാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. ഇതില്‍ അഞ്ചെണ്ണം ചത്തു.
പിന്നാലെ ജൂണ്‍ 26നു കുഴിമറ്റം മുതലകേരി രാജന്‍ ജോണിന്റെ വീട്ടിലെ കോഴികളെയും ജീവി പിടിച്ചിരുന്നു. ജീവിയെ കണ്ടെത്താനായി വനംവകുപ്പ് ഇവിടെ പ്രദേശങ്ങളില്‍ ക്യാമറ സ്‌ഥാപിച്ചി രുന്നെങ്കിലും കുടുങ്ങിയില്ല. ജനങ്ങൾ ഈ ഭീഏകര ജീവിയെപ്പറ്റി ഏറെ ആശങ്കാകുലരായിരുന്നു. ഇതിനിടെ പ്രചരിച്ച നിറം പിടിപ്പിച്ച കള്ളക്കഥകൾ കൂയിയായപ്പോൾ ആളുകൾ ശരിക്കും വിരണ്ടു. രണ്ടു തവണ കൂടു സ്‌ഥാപിച്ചിരുന്നുവെങ്കിലും ഒരു തവണ കൂട്ടില്‍ കയറിയശേഷം രക്ഷപ്പെട്ടിരുന്നു. സ്‌ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ കാട്ടുപൂച്ചയുടെ ശരീരം മറവു ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
സൗദിയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം ചാവേർ സ്ഫോടനം
മണിയുടെ ദുരൂഹ മരണം വർഷങ്ങൾക്കു മുൻപേ പ്രവചിച്ച ഒരു വീഡിയോ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: