തെണ്ണൂറുകളുടെ കാലഘട്ടത്തില്‍ നടൻ അജിത്തിന് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സിനിമാ നിരൂപകനായ ചെയ്യരു ബാലു. സംവിധായകൻ ബാലയും അജിത്തുമായി നടന്ന സംഘര്‍ഷത്തെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ചെയ്യരു ബാലുവിന്റെ വാക്കുകൾ:
‘ഞാൻ കടവുള്‍ എന്ന ചിത്രത്തിന്റെ വേളയിലാണ് ബാലയും അജിത്തും തമ്മില്‍ പ്രശ്നം ഉണ്ടായത്. ഈ സിനിമയ്‌ക്ക് വേണ്ടി മുടി നീട്ടി വളര്‍ത്തണമെന്ന് ബാല, അജിത്തിനോട് പറഞ്ഞു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനിച്ച തീയതിയില്‍ ഷൂട്ടിംഗ് നടക്കാതെ നീണ്ടു പോയി. ഇതോടെ സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു സ്റ്റാര്‍ ഹോട്ടലില്‍ സംവിധായകൻ ബാലയെ കാണാൻ അജിത്ത് പോയി. അയാളുടെ അടുപ്പക്കാരും അവിടെ ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കഥ പറഞ്ഞില്ലെങ്കിലും വണ്‍ ലൈൻ പറയണമെന്ന് അജിത്ത്, ബാലയോട് ആവശ്യപ്പെട്ടു. എന്നാല്‍ വളരെ പരിഹാസത്തോടെ ആയിരുന്നു ബാല കഥ പറഞ്ഞത്. ഇത് അജിത്തിന് തീരെ ഇഷ്ടമായിരുന്നില്ല.
ഇതിനിടെ അജിത്തിന്റെ മുടി ശ്രദ്ധിച്ച ബാല, ആരാണ് മുടി വെട്ടാൻ പറഞ്ഞതെന്ന് ചോദിച്ച് ബഹളമായി. ഇങ്ങനെയാണ് ചര്‍ച്ചയെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ അജിത്തിനെ ബാല പിടിച്ചിരുത്തി. സംസാരത്തിനിടെ ഇവിടെ ബാലയ്‌ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ അജിത്തിന്റെ പുറത്ത് അടിച്ചു. നീ പെരിയ ഹീറോവാ എന്ന് അയാള്‍ ആക്രോശിച്ചു. ഇത് കേട്ടതോടെ അജിത്ത് ഞെട്ടിപ്പോയി. പിന്നേ, ഇരുപത് ദിവസം അജിത് ആരോടും മിണ്ടാതെ നടന്നു’-ചെയ്യരു ബാലു പറഞ്ഞു.