തനിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്. വനിതാ വിഭാഗത്തില്‍ മത്സരിച്ച മരിയ സക്കറി സെമിയില്‍ പുറത്താവുകയായിരുന്നു. സ്കോർ: 6-3, 6-3, 4-6, 4-6, 6-3. ഇന്നുതന്നെ നടക്കുന്ന നൊവാക് ജോക്കോവിച്ച്- റാഫേല്‍ നദാല്‍ മത്സരത്തിലെ വിജയിയാണ് സിറ്റ്‌സിപാസ് ഫൈനലില്‍ നേരിടുക.
ആറാം സീഡായ സവ്രേവിനെതിരേ ആദ്യ രണ്ടു സെറ്റുകളിലും തകർപ്പൻ പ്രകടനമാണ് സിറ്റ്സിപാസ് പുറത്തെടുത്തത്. എന്നാൽ അടുത്ത രണ്ടു സെറ്റുകളിലും സവ്രേവ് ശക്തമായി തിരിച്ചടിച്ചു.നിര്‍ണായകമായ അവസാന സെറ്റ് ആവേശം നിറഞ്ഞതായിരുന്നു. ആദ്യ സെര്‍വിംഗ് ഗെയിമില്‍ തന്നെ സിറ്റ്‌സിപാസ് മൂന്ന് ബ്രേക്ക് പോയിന്റുകള്‍ മറികടന്നു. പിന്നാലെ സ്വെരേവിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത സിറ്റ്‌സിപാസ് 4-1ന്റെ ലീഡും നേടി. തുടര്‍ന്ന് 3-5ലേക്കും. സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ സിറ്റ്‌സിപാസ് ഫൈനലിൽ.