ഐപിഎല്ലിൽ ഇന്നലെ ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ ഒരു റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നുവെങ്കില്‍ സിറാജ് എറിഞ്ഞ ഓവറില്‍ 12 റണ്‍സ് മാത്രമാണ് ഡൽഹിക്ക് നേടാനായത്.
അവസാന ഓവറിലെ ആദ്യ നാല് പന്തുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ ഡല്‍ഹി താരങ്ങള്‍ക്ക് കഴിയാതെ പോയതോടെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി. ഋഷഭ് പന്ത് രണ്ട് ബൗണ്ടറി നേടിയെങ്കിലും 1 റണ്‍സ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.
ആര്‍സിബിയുടെ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സേ നേടിയുള്ളു. ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് നേടിയെങ്കിലും അവസാന കടമ്ബ കടക്കുവാന്‍ ടീമിന് സാധിച്ചില്ല. ഹെറ്റ്മ്യര്‍ 23 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ പന്ത് 48 പന്തില്‍ 58 റണ്‍സാണ് നേടിയത്. പന്ത് തുടക്കത്തില്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്യാത്തത് ടീമിന് തിരിച്ചടിയാകുകയായിരുന്നു.