മാച്ച് ഫിക്‌സിംഗില്‍ പങ്കെടുത്തു എന്നകുറ്റത്തിന് 2000 ഡിസംബറിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ആജീവാനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, നീണ്ട നിയമപോരാട്ടത്തിനുശേഷം, ആന്ധ്രാപ്രദേശ് ഹൈക്കോടതി ഈ വിലക്ക് റദ്ദാക്കുകയും 2012 ല്‍ ‘നിയമവിരുദ്ധം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റ്പാക്കിസ്ഥാന്‍.കോം വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിലൊന്നിനെ കുറിച്ച് അസ്ഹറുദ്ദീന്‍ ഓര്‍മ്മിപ്പിച്ചത്. തന്റെ കരിയറിലെ 99-ാമത്തെ ടെസ്റ്റ് തന്റെ അവസാനത്തേതായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെങ്കിലും ഒരു സെഞ്ച്വറി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ ഖേദമില്ലെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.
”എന്താണ് സംഭവിച്ചതെന്ന് ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വിലക്കാനുള്ള കാരണങ്ങള്‍ എനിക്ക് ശരിക്കും അറിയില്ല. പക്ഷെ ഞാന്‍ അതിനെതിരെ പോരാടാന്‍ തീരുമാനിച്ചു, 12 വര്‍ഷത്തിനുശേഷം ഞാന്‍ എന്റെ നിരപരാധിത്വം തെളിയിച്ചു. തുടര്‍ന്ന് ഹൈദരാബാദ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ പോയി ബിസിസിഐ എജിഎം യോഗത്തില്‍ പങ്കെടുത്തു” അദ്ദേഹം പറഞ്ഞു.