ബാലസോര്‍: ഒഡീഷയില്‍ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പണമില്ലാത്തതിനാൽ റെയിൽവേസ്റ്റേഷൻ വരെ ചുമന്നുകൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി മൃതദേഹം ചവിട്ടി ഒടിച്ച് പൊതികെട്ടി തോളിലേറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. സോറോ ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റററില്‍ മരിച്ച സാലാമണി ബാരിക് എന്ന 76 കാരിയായ വിധവയുടെ മൃതദേഹമാണ് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പാസ്റ്റ്മോര്‍ട്ടത്തിനായി നഗരത്തിലത്തെിക്കുന്നതിന് ആംബുലന്‍സ് സേവനം ലഭിച്ചില്ല. തുടര്‍ന്ന് മൃതദേഹം തീവണ്ടിയില്‍ നഗരത്തിലത്തെിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ സ്റ്റേഷനിലത്തെിക്കാന്‍ പൊലീസ് ആശുപത്രിയിലെ സീപ്പര്‍ തൊഴിലാളികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ചുമക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടി ശവശരീരം ഇടുപ്പുഭാഗത്തുനിന്ന് ചവിട്ടി ഒടിച്ച് രണ്ടായി മടക്കി പ്ളാസിറ്റിക് കവറില്‍ പൊതിഞ്ഞു കൊണ്ട് പോകുകയായിരുന്നു. അമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂയെന്ന് മരിച്ച സ്ത്രീയുടെ മകന്‍ രബീന്ദ്ര ബാരിക് പറഞ്ഞു. ഓട്ടോറിക്ഷ വാടകക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലായിരുന്നു. അധികൃതരോട് നീതിക്ക് വേണ്ടി അപേക്ഷിക്കുകയാണെന്നും രബീന്ദ്ര ബാരിക് പറഞ്ഞു.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: