മുംബൈ: മഹാരാഷ്ട്രയിൽ കാന്തിവാലി പൊലീസ് സ്റ്റേഷനില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറതതായി. ബാറ്റണുകളുപയോഗിച്ച് പൊലീസ് ദമ്പതികളെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. പൊലീസ് സ്റ്റേഷന്റെ ഉള്ളിലൂടെ ഒരാളെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യത്തില്‍. ഇയാളോട് പൊലീസ് സംസാരിക്കുന്നത് മറാത്തിയിലാണ്. വീഡിയോയുടെ ആദ്യ നിമിഷങ്ങളില്‍ ഒരു സ്ത്രീയേയും കാണിക്കുന്നുണ്ടെങ്കിലും ഇത് പുരോഗമിക്കുമ്പോള്‍ ഇവരെ കാണാതാകുന്നു. എന്തിനാണ് ഇവരെ മര്‍ദിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ഇതിനകം തന്നെ നിരവധിപ്പേരാണ് കണ്ടത്. ഇതോടെ മഹാരാഷ്ട്ര പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വിഡിയോ വാര്‍ത്ത ഏജന്‍സിയായ എന്‍ഐഎ സ്ഥിരീകരിച്ചു. ഈമാസം പത്തിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: