തിരുവനന്തപുരം: തെരഞ്ഞെടുപിലെ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കടുത്ത ഭിന്നതകളുടെയും തര്‍ക്കത്തിന്റെയും വേദിയായി. യോഗത്തില്‍ നിന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കോണ്‍ഗ്രസിനുളളില്‍ വനിതകള്‍ വെള്ളംകോരികളും വിറകുവെട്ടികളുമായി മാറുന്നുവെന്ന് ആക്ഷേപം ഉന്നയിച്ചാണ് ഇരുവരും നിര്‍വാഹക സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും സിപിഐഎം രണ്ട് വനിതകളെ മന്ത്രിമാരാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തോല്‍വി ഉറപ്പായ സീറ്റുകളില്‍ മത്സരിപ്പിച്ച് തങ്ങളെ അവഗണിക്കുകയായിരുന്നെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം വിറകുവെട്ടികളും വെള്ളംകോരികളുമായി മാത്രമായാണ് തങ്ങളെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: