രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങളിൽ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായി ഡബ്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതിനോടകം രാജ്യത്തെ 41 ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകി. 1,08,02,591 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,04,96,308 പേരും രോഗമുക്തരായി.