പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയാണ് തങ്കമ്മ. പേരാവൂര്‍ സിഐക്ക് മുമ്പാകെയാണ് കീഴടങ്ങിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍.. ഫാദര്‍ റോബിനെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.അഭിഭാഷകയായ ബിമല ബിനുവിനൊപ്പം എത്തിയാണു തങ്കമ്മ കീഴടങ്ങിയത്. രാവിലെ 6.20ന് തങ്കമ്മ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ മൊഴിയെടുക്കല്‍ ആരംഭിച്ചു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തങ്കമ്മ കീഴടങ്ങാനെത്തിയത്.
കേസില്‍ ഇന്നലെ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം സിസ്റ്റര്‍മാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവര്‍ കീഴടങ്ങിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: