കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയെന്നും എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഇതിനുശേഷം ഡിസംബര്‍ പത്തുവരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ഈ വര്‍ഷം മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് പ്രചാരത്തിലുള്ളത്. ജനുവരി 27ന് ഇത് 9.21 ലക്ഷം കോടിയായിരുന്നു. നോട്ട് നിരോധനം നടപ്പില്‍ വരുത്തിയത് അഴിമതിക്കും കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ നടപടികൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: