ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ഡൽഹി-കാൺപൂർ ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് രാവിലെ സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.
ലഖ്നോ ശതാബ്ദി എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധനക്കായി സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സ്റ്റേഷനിലും പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ബോംബു വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം വ്യാജമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും ബോംബൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറമെ രാജ്യത്തെ മറ്റുചില പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായില്ല. പഠാന്‍കോട്ടിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.