ഏതൻസ്: ഗ്രീസ് തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 33 പേര്‍ മരിച്ചു. തുര്‍ക്കിയിലെ കാനക്കാലെ പ്രവിശ്യയിൽ നിന്ന് അഭയാര്‍ഥികളെയും കൊണ്ടു ലെസ്ബോസിലേക്ക് പുറപ്പെട്ട ബോട്ടാണ് ഈജിയന്‍ കടലില്‍ മുങ്ങിയത്. അപകടത്തിൽ നിന്നും 67 പേരെ തുർക്കി കോസ്റ്റ്ഗാർഡ് രക്ഷിച്ചതായി രാജ്യത്തെ ഒൗദ്യോഗിക ഏജൻസി അറിയിച്ചു. ഇതേ മാസമുണ്ടായ മറ്റൊരപകടത്തിൽ രണ്ട് ബോട്ടുകൾ മുങ്ങി 6 കുട്ടികളുൾപ്പെടെ 21 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 85ലക്ഷം ആളുകളാണ് അനധികൃത സംഘങ്ങള്‍ വഴി തുര്‍ക്കിയില്‍ നിന്ന് ഗ്രീക് അതിര്‍ത്തി കടന്നത്.
ഗ്രീസിൽ അഭയാർഥി ബോട്ട് മുങ്ങി 33 പേർ മരിച്ചു
RELATED ARTICLES