choose
താൻ എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്നു ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം നടത്തുന്ന വിമത വൈദികരെ വിമര്‍ശിച്ചാണ് കര്‍ദ്ദിനാളിന്റെ പരാമര്‍ശം. വൈദികര്‍ അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ലെന്നും പ്രതിഷേധിച്ച വൈദികരെ സിനഡ് തിരുത്തുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളിലൂടെ പൊതുജനത്തിന്റെ മധ്യത്തിലേക്ക് അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി ഇറങ്ങിച്ചെന്നു. കോലം കത്തിക്കല്‍, ഉപവാസം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ഒരിക്കലും സഭയ്ക്ക് യോജിച്ചതായിരുന്നില്ല. സമരമാര്‍ഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യോജിച്ച രീതിയിലായിപ്പോയി. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്നും ആലഞ്ചേരി പറഞ്ഞു. സമരം നടത്തിയവരെ തള്ളിക്കളയരുത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ ചിലര്‍ക്ക് ബോധ്യപ്പെട്ടു. ഭാവിയില്‍ മറ്റുളളവര്‍ക്കും ബോധ്യപ്പെടുമെന്ന് ആലഞ്ചേരി പറഞ്ഞു