ധാക്ക: ധാക്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ പോലീസ് നടത്തിയ റെയ്‌ഡിൽ ഒമ്പത് ഭീകരരെ വധിച്ചു. രണ്ടു പേര്‍ പിടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ബംഗ്‌ളാദേശ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. മറ്റൊരു തീവ്രവാദിയെ കല്യാണ്‍പുരില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബംഗ്‌ളാദേശ് പൊലീസ് ചീഫ് ശഹീദുല്‍ ഹഖ് വ്യക്തമാക്കി.
തീവ്രവാദികള്‍ ഏത് സംഘടനയില്‍ ഉള്‍പ്പെട്ടവരാണെന്ന് വ്യക്തമല്ലെന്നും നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്‌ളാദേശില്‍ പെട്ടവരാണെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായത് ബോഗ്ര ജില്ലയില്‍ നിന്നുള്ള ഹസന്‍ ആണെന്ന് ധാക്കയിലെ മോണിങ് സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റ് പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഉത്തേജകത്തിൽ കുരുങ്ങി ഷോട്ട്പുട്ട് താരം ഇന്ദർജിത് സിങും; ഒളിമ്പിക്സ് നഷ്ടപ്പെടുമോ?
ബൈജുവിനെ സിനിമയിൽ ഒതുക്കിയതാര് ? നടൻ തുറന്നുപറയുന്നു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: