ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം നർസിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ഷോട്ട്പുട്ട് താരം ഇന്ദർജിത് സിങിനും ഉത്തേജക പരിശോധനയിൽ തിരിച്ചടി. നിരോധിച്ച മരുന്നുകളിൽ ഉൾപെട്ട സ്റ്റിറോയ്ഡ് താരത്തിന്റെ എ സാംപിൾ പരിശോധനയിൽ കണ്ടെത്തി. ‘ബി’ സാമ്പിൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ നടത്തണമെന്ന് നാഡ ഇന്ദർജീത് സിങ്ങിനോട് ആവശ്യപ്പെട്ടു.
28കാരനായ ഇന്ദർജീത് സിങ്ങിന്റെ പരിശോധന ജൂൺ 22 നാണ് നടന്നത്. ‘ബി’ സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ ഇന്ദർജിത് സിങ്ങിന് റിയോ ഒളിമ്പിക്സ് നഷ്ടമാകും. കൂടാതെ വാഡ നിയമപ്രകാരം നാലു വർഷത്തേക്ക് വിലക്കും അദ്ദേഹം നേരിടേണ്ടി വരും. തനിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന് ഇന്ദർജിത് സിങ് പ്രതികരിച്ചു.
ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറും ! പഠന റിപ്പോർട്ട്
മുഖം നോക്കിയാലറിയാം നിങ്ങൾക്ക് ഈ അസുഖങ്ങൾ ഉണ്ടോയെന്ന് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: