ന്യൂഡല്‍ഹി: സ്വാതന്ത്യ്രദിന ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു പോയ ഫോണ്‍ വിളികളെ നിരീക്ഷിച്ചതില്‍നിന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്. സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകള്‍ സംയുക്തമായി സ്വാതന്ത്യ്രദിന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ആക്രമണം നടത്തുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡ്രോണ്‍ ആക്രമണ സാധ്യതയാണ് ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ആക്രമണം നടക്കാനാണ് സാധ്യതയെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ്‌ഐയുടെ പിന്തുണയോടെയായിരിക്കും ആക്രമണമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിരിക്കുന്നത്.
മുരളിക്ക് ഞാന്‍ എങ്ങനെ ശത്രുവായി ? മമ്മൂട്ടി കണ്ണുനിറഞ്ഞു പറയുന്നു : വീഡിയോ കാണാം
കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി പണം വേണ്ട !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: