കൊച്ചി: അവസാന അവസരം കൊടുത്തിട്ടും ഹാജരാകാത്ത സരിതയെ സോളാര്‍ കേസില്‍ സരിതയെ ഇനി വിസ്തരിക്കില്ലെന്ന് സോളാര്‍ കമ്മിഷന്‍. സരിതയുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിച്ചു. ഇനി സരിതയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. അതേസമയം, തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയില്‍നിന്ന് വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍, പല അവസരം നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാന്‍ കഴിയില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേന സരിത അപേക്ഷ നല്‍കിയെങ്കിലും കമ്മിഷന്‍ തള്ളി.
ഷൂട്ടിങ് തിരക്കെന്ന് സരിത; സരിതയെ ഇനിയും വിസ്തരിക്കില്ലെന്ന് സോളാർ കമ്മിഷൻ
RELATED ARTICLES