സിഡ്‌നി: ഇന്ത്യയുടെ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഇനി ലോകത്തിന്റെ നെറുകയിൽ. വനിതാ ഡബ്ള്‍സ് ടെന്നിസില്‍ തുടര്‍ച്ചയായ 29ാം ജയം നേടി 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്തോ-സ്വിസ് കൂട്ടുകെട്ട് തകര്‍ത്തത്. ഡബ്ല്യൂ.ടി.എ സിഡ്‌നി ഇന്റര്‍നാഷനല്‍ സെമി ഫൈനലിലെ ജയവുമായാണ് ഇരുവരും 1994ലെ പ്യൂര്‍ടോറികയുടെ റികാന്‍ ഗിജി ഫെര്‍ണാണ്ടസ്, ബെലാറസിന്റെ നടാഷ സ്വരേവ സഖ്യത്തിൻെറ റെക്കോർഡ് തകർത്തത്. സെമിയില്‍ റൊമാനിയയുടെ റലൂക ഒലാരു- കസാക്കിസ്ഥാൻെറ യാരോസ്ലാവ ഷ്വെഡോവ സഖ്യത്തെയാണ് ഇവര്‍ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 6-3, 10-8.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വെല്‍സിലെ കിരീട നേട്ടത്തോടെയാണ് ഇന്തോസ്വിസ് എക്‌സ്പ്രസിന്റെ ടേക്ക്ഓഫ്. മിയാമി, ചാള്‍സ്റ്റന്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ഗ്വാങ്‌ചോ, വുഹാന്‍, ബെയ്ജിങ്, ഡബ്‌ള്യൂ ടി.എ ഫൈനല്‍സ് എന്നിങ്ങനെ കിരീടനേട്ടം. ഇതിനിടെ റോം ഓപണ്‍ ഫൈനലില്‍ വീണു. പിന്നെ, വിംബ്ള്‍ഡണില്‍ തുടങ്ങിയ വിജയക്കുതിപ്പാണ് ഇപ്പോള്‍ സിഡ്‌നിയില്‍ലെത്തിയത്.