തനിക്കെതിരെയുണ്ടായതു വധശ്രമമാണെന്നും തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഭയന്നു വീട്ടിൽ ഇരിക്കുമെന്നു മുരളി വിചാരിക്കേണ്ട. തിരിച്ചടിക്കാൻ തനിക്കും അറിയാം. മുരളി കൊല്ലം ഡിസിസി ഓഫിസിൽ എത്തിയാൽ ഇന്നുവന്നതിന്റെ പത്തിരട്ടി ആളെ അണിനിരത്തി ആക്രമിക്കാൻ തനിക്കു സാധിക്കും. എന്നാൽ, തന്റെ സംസ്കാരം അതല്ല. അതുകൊണ്ടു തിരിച്ചൊന്നും ചെയ്യുന്നില്ല.
ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേർപകർപ്പാക്കാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടത്. മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോൺഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ താൻ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ല. ഉണ്ണിത്താൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: