ഫുട്‌ബോള്‍ താരങ്ങൾ സഞ്ചരിച്ച ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ബ്രസീലിലെ സോക്കർ ടീമായ ഷാപ്പെകൊയിൻസ് കളിക്കാരുമായി സഞ്ചരിച്ച വിമാനമാണ് തകർന്ന് വീണത്. 72 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് മെഡിലിൻസ് മേയർ ഫെഡ്റികോ ഗുറ്റിയേർസ് അറിയിച്ചു. ബൊളീവിയയിൽ നിന്ന് പുറപ്പെട്ട ചാർേട്ടർഡ് വിമാനമാണ് മെഡലിനിലെ ജോസ് മാരിയ വിമാനത്താവളത്തിൽ തകർന്ന് വീണത്.
അറ്റ്ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന് വേണ്ടിയാണ് ക്ലബ് കൊളംബിയയിൽ എത്തിയത്. മെഡ്‌ളിന്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് അപകടം. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റ പത്ത് പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ധനം തീര്‍ന്നതാണ് വിമാനം അപകടത്തില്‍പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !
ഇല്ല, ഇത് നിങ്ങൾ വിശ്വസിക്കില്ല ! ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ ജാലവിദ്യ ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: