കോഴിക്കോട് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന വിഡിയോകള്‍ വ്യാപകമായി വിൽക്കുന്നതായി റിപ്പോര്‍ട്ട്. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്‍റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നത്. പണം കൈമാറിയാൽ വാട്സ്ആപ് വഴിയും ദൃശ്യങ്ങൾ കൈമാറും. 100 മുതൽ 1000 വരെ വിഡിയോകൾക്ക് ദിവസവും ആവശ്യക്കാരുണ്ട്.
30 സെക്കന്‍റ് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ വിശ്വസ്തരായ കസ്റ്റമേഴ്സിന് മാത്രമേ ലഭിക്കുകയുള്ളൂ. ചില കടകൾ വാഴിയാണ് വിൽപ്പന പൊടിപൊടിക്കുന്നത്. സ്മാർട്ട് ഫോണിലോ പെൻ ഡ്രൈവിലോ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. കൗമാരക്കാരാണ് വാങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും. പോണ്‍ വീഡിയോകളുടെ വില്‍പ്പന സാധാരണമാണെങ്കിലും ഇത്തരം യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെക്കുന്നത് സാധാരണക്കാരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവ വാങ്ങുന്നത് എന്നത് തികച്ചും അപകടകരമായ അവസ്ഥയാണ്.
ഹിന്ദുകേന്ദ്രത്തിൽ താമസിച്ചെന്നു ആരോപണം; മുസ്ലിംദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു !
തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: